വാഹനങ്ങളിലെ പുകപരിശോധന പതിവുപോലെ പരിശോധന കേന്ദ്രങ്ങളിൽ തന്നെ തുടരുമെങ്കിലും തുടർ നടപടികൾ ഓൺലൈനിൽ പൂർത്തിയാക്കി മോട്ടോർവാഹനവകുപ്പാകും സർട്ടിഫിക്കറ്റ് നൽകുക. നടപടി ക്രമം അടുത്ത മാസം പ്രാബല്യത്തിൽ വരും മോട്ടോർ വാഹനവകുപ്പിൽ നിന്നാകും സര്‍ട്ടിഫിക്കറ്റ് ലഭിക്കുക.
![shutter](https://thenewsglobe.in/wp-content/uploads/2020/09/shutter-1024x683.jpg)
ബി.എസ്. ഫോർ വിഭാഗത്തിൽ പെട്ട വാഹനങ്ങൾക്ക് ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്കറ്റ് ആണ് നൽകേണ്ടത്. എന്നാൽ ആറുമാസത്തെ കാലാവധിയുള്ള സർട്ടിഫിക്കറ്റ് ആണ് ഇപ്പോൾ നൽകുന്നത്. ഇതാണ് തർക്കത്തിനുകാരണം.
ആറുമാസത്തെ സർട്ടിഫിക്കറ്റ് നൽകുന്നത് ആർ.സി. ബുക്കിൽ ബി.എസ്. ഫോർ എന്ന് രേഖപ്പെടുത്താത്ത വാഹനങ്ങൾക്കാണ് . 2017 ഏപ്രിലിനുശേഷം ഇറങ്ങിയ വാഹനങ്ങളെല്ലാം ബി.എസ്. ഫോർ വിഭാഗത്തിൽപ്പെട്ടതാണ്. 2017-നു മുൻപും ബി.എസ്. ഫോർ വാഹനങ്ങളിറങ്ങിയിട്ടുണ്ട്. ഇത് ആർ.സി. ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടാവില്ല. ഇതാണ് തർക്കങ്ങൾക്ക് കാരണം.
![mvd](https://thenewsglobe.in/wp-content/uploads/2020/09/mvd-1024x768.jpg)
വാഹനം ബി.എസ്. ഫോർ ആണെന്നുള്ള സർട്ടിഫിക്കറ്റ് വാഹന ഡീലർമാരിൽനിന്ന് വാങ്ങി സൂക്ഷിക്കണമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. ഇത് പരിശോധനസമയത്ത് കാണിച്ചാൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് നൽകണം.
ബി.എസ്. ഫോർ വിഭാഗത്തിലെ ഇരുചക്ര-മുച്ചക്ര വാഹനങ്ങളിലെ മലിനീകരണത്തോത് എത്രവരെയാകാമെന്ന് ഇതുവരെ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് അസോസിയേഷൻ പറയുന്നത്. പുകപരിശോധന സർട്ടിഫിക്കറ്റ് നേരിട്ട് മോട്ടോർവാഹനവകുപ്പിന്റെ കൈകളിലാകുമ്പോൾ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ രാജീവ് പുത്തലത്ത് അറിയിച്ചു.