ഹെല്‍മെറ്റ് വെക്കാതെയും മദ്യപിച്ചും സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാൻ നോക്കിയാൽ ഇനി ആകില്ല ,നൂതന സംവിധാനവുമായി ഒരു വിദ്യാര്‍ഥി

0
563
helmet
helmet

മദ്യപിച്ചും ഹെല്‍മെറ്റ് വെക്കാതെയും സ്കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റാത്ത സംവിധാനമാണ് മട്ടാഞ്ചേരി, ചുള്ളിക്കല്‍ സ്വദേശിയായ എഡോണ്‍ ജോയി എന്ന 18കാരന്‍ തയാറാക്കിയിരിക്കുന്നത്. ഒരു ചിപ്പിലേക്ക് റൈറ്റ് ചെയ്ത് പി.സി.ബിയുമായി ബന്ധിപ്പിച്ച്‌ സ്കൂട്ടറിെന്‍റ പെട്ടിയില്‍ സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇതിനായി തയാറാക്കിയിരിക്കുന്നത്. ഇത് ഹെല്‍മറ്റുമായി ബന്ധപ്പെടുത്തിയിരിക്കയാണ്.

scooter and helmet
scooter and helmet

അതുകൊണ്ട് തന്നെ ഹെല്‍മറ്റ് തലയിലില്ലെങ്കില്‍ വണ്ടി സ്റ്റാര്‍ട്ടാകില്ല. മദ്യത്തിെന്‍റ മണം ഹെല്‍മറ്റില്‍ അനുഭവപ്പെട്ടാലും വണ്ടി സ്റ്റാര്‍ട്ട് ആകില്ല. ഇതിനായി പ്രത്യേക സെന്‍സര്‍ ഹെല്‍മറ്റില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനം ഒരുക്കാന്‍ 6,500 രൂപയാണ് ചെലവ് . കൂടുതല്‍ നിര്‍മിക്കുമ്ബോള്‍ ചെലവ് കുറയും.പേറ്റന്‍റ് എടുക്കണമെന്നതാണ് ആഗ്രഹമെന്ന് എഡോണ്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഇതു മാത്രമല്ല അഡോണിെന്‍റ കണ്ടുപിടിത്തങ്ങള്‍.

ഫോണില്‍ ഒരുക്കിയ ആപ് പ്രകാരവും വണ്ടി സ്റ്റാര്‍ട്ട് ചെയ്യാനും ഓഫാക്കാനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്. വണ്ടി എവിടെയാണെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താം. വാഹനം എവിടെയെങ്കിലും അപകടത്തില്‍പെട്ടാല്‍ വിവരം എസ്.എം.എസ് സന്ദേശം ഫോണില്‍ വരുന്നതിനുള്ള പ്രത്യേക ആപ്പും തയാറാക്കിയിട്ടുണ്ട്.

john
john

ചുള്ളിക്കല്‍ കീനേഴ്‌സില്‍ ജോയി പോള്‍-ഡീന  ദമ്പതിളുടെ മകനാണ് എഡോണ്‍. ഇരുവരും അധ്യാപകരായിരുന്നു. കണ്ണമാലി ചിന്മയ വിദ്യാലയത്തില്‍ പത്താംതരം വരെ പഠിച്ച അഡോണ്‍ കലൂര്‍ മോഡല്‍ ടെക്നിക്കല്‍ സ്കൂളിലാണ് ഹയര്‍ സെക്കന്‍ഡറി പഠനം പൂര്‍ത്തീകരിച്ചത്. ഇലക്ട്രോണിക് എന്‍ജിനീയറിങ് ചെയ്യണമെന്നാണ് ലക്ഷ്യം.