വിവാഹദിവസം വരൻ ഒളിച്ചോടി, വിഷമിച്ചു നിന്ന വധുവിന് തുണയായത് അതിഥിയായി വന്ന ബിഎംസി കണ്ടക്ടറർ

0
378
Wedding....
Wedding....

വിവാഹദിനത്തില്‍ വരനെ കാണാതായതോടെ തകര്‍ന്നു നിന്ന പെണ്‍കുട്ടിക്കും കുടുംബത്തിനും രക്ഷകനായി അതിഥി. കര്‍ണാടകയിലെ തരികെറെ താലൂക്കിലെ ചിക്കമംഗളൂരു ജില്ലയിലാണ് സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഹോദരങ്ങളായ അശോകിനും നവീനും ഒരേവേദിയില്‍ വിവാഹം നിശ്ചയിച്ചിരുന്നത്.നവീനും അയാളുടെ പ്രതിശ്രുത വധുവായ സിന്ധുവും തലേദിവസം നടന്ന റിസപ്ഷന്‍ ചടങ്ങില്‍ വിവാഹഫോട്ടോകള്‍ എടുക്കുകയും അതിഥികളുടെ അനുഗ്രഹം വാങ്ങുകയുമടക്കം ചെയ്തിരുന്നു. എന്നാല്‍ വിവാഹദിനമായപ്പോള്‍ നവീനെ കാണാതായി. എല്ലായിടത്തും തെരഞ്ഞുവെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല.

marriage
marriage

വിവാഹദിനത്തില്‍ വേദിയിലെത്തി അതിഥികളുടെ മുന്നില്‍ വച്ച്‌ വിഷം കഴിക്കുമെന്ന് കാമുകി ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് നവീന്‍ മുങ്ങിയതെന്ന് പിന്നീട് വ്യക്തമായി. വിവാഹം ഉപേക്ഷിച്ച്‌ കാമുകിയെ കാണുന്നതിനായി ഇയാള്‍ തുംകുരുവിലേക്ക് പോയി എന്നാണ് റിപ്പോര്‍ട്ട്. നവീന്‍ എവിടെയാണെന്ന് ഇപ്പോഴും അറിയാന്‍ കഴിഞ്ഞിട്ടില്ല.ഇതോടെ വീട്ടുകാര്‍ നേരത്തെ നിശ്ചയിച്ച പ്രകാരം അശോകിന്‍റെ വിവാഹച്ചടങ്ങുകള്‍ നടത്തി. എന്നാല്‍ നവീന്‍റെ പ്രതിശ്രുത വധുവായ സിന്ധുവും കുടുംബവും എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു.

marriages
marriages

തന്‍റെ വിധിയോര്‍ത്ത് സിന്ധു കരഞ്ഞ് തളര്‍ന്നിരിക്കവെ ഇവരുടെ കുടുംബാംഗങ്ങള്‍ അതേ വേദിയില്‍ തന്നെ യുവതിക്കായി വരനെ തിരയുകയായിരുന്നു. ഒടുവില്‍ ചടങ്ങില്‍ അതിഥിയായി എത്തിയ ചന്ദ്രപ്പ എന്നയാള്‍ രക്ഷകനായി മുന്നോട്ട് വന്നു.രണ്ട് കുടുംബങ്ങള്‍ക്കും സമ്മതമാണെങ്കില്‍ സിന്ധുവിനെ വിവാഹം ചെയ്യാന്‍ സമ്മതമാണെന്ന് ബിഎംസി കണ്ടക്ടറായ ചന്ദ്രപ്പ അറിയിക്കുകയായിരുന്നു. ഇതോടെ രണ്ട് കുടുംബങ്ങളും സംസാരിച്ച്‌ കാര്യങ്ങള്‍ മനസിലാക്കി കല്ല്യണത്തിന് തയ്യാറായി. നിശ്ചയിച്ച ദിവസം തന്നെ സിന്ധു വിവാഹിതയാവുകയും ചെയ്തു.